
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സ്വതന്ത്ര ഇന്ത്യ സ്വീകരിച്ച ചേരിചേരാ നയത്തിന് കടകവിരുദ്ധമായി മന്‍മോഹന്‍സിങ് ഭരണം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചേരിയിലണിനിരക്കാന്‍ ശ്രമിക്കുകയാണ്. ലജ്ജാകരമായ ഈ നടപടിയെ അനുകൂലിച്ചുകൊണ്ട് സോണിയഗാന്ധി നെഹ്‌റു കുടുംബത്തെതന്നെ അപമാനിക്കുന്നു. ഇങ്ങനെയൊക്കെ ഫിറോസ് ഗാന്ധി ഉച്ചത്തില്‍ പറഞ്ഞു. നെഹ്‌റു കുടുംബത്തിലെ പുതിയാപ്ലയെന്ന നിലയില്‍ മന്‍മോഹന്‍സിങ്-സോണിയ ചെയ്തികള്‍ മറ്റാരേക്കാളും തന്നെ ദുഃഖിതനാക്കുന്നുവെന്നും ഫിറോസ് പറഞ്ഞു.
രാഷ്ട്രപിതാവായ ഗാന്ധിജിക്ക് ജന്മം നല്‍കിയ ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്ക് ബി.ജെ.പി ഭരണത്തില്‍നിന്ന് അനുഭവിക്കേണ്ടിവന്നതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ 'ഹലാക്കിന്റെ അവിലും കഞ്ഞിയും' വിവരിച്ചുകൊണ്ടാണ് ഫിറോസ് ഗാന്ധി ഭാഷണം നിര്‍ത്തിയത്.
ഇതെല്ലാം സദസ്യരെ -പ്രത്യേകിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഗാന്ധിജിയെയും- വല്ലാതെ വികാരഭരിതരാക്കി. അപ്പോഴാണ് ഈയിടെ പരലോക പൗരത്വം സ്വീകരിച്ച ഗാന്ധിയന്‍ വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പാട് എഴുന്നേറ്റുനിന്ന് സൗമ്യസ്വരത്തില്‍ മൊഴിഞ്ഞത്: 'ഗുജറാത്തിലെ മുസ്‌ലിംകളെ കൂട്ടക്കശാപ്പിനിരയാക്കിയ ബി.ജെ.പിക്കാരന്‍ മുഖ്യമന്ത്രി മോഡി ഗാന്ധിജിക്ക് സ്മാരകം നിര്‍മിക്കാന്‍ പോകുന്നു. ആര്‍.എസ്.എസുകാരന്‍ നിഷ്ഠുരമായി വെടിവെച്ചുകൊന്ന നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജിയെ വീണ്ടും വധിക്കുന്നുവെന്നല്ലേ ഇതിനര്‍ഥം?'
വൈദ്യഭൂഷണം തിരുമുല്‍പാട് നിര്‍ത്തിയ ഉടന്‍ ഗാന്ധിജി എഴുന്നേറ്റുനിന്ന് പ്രഖ്യാപിച്ചു: 'മോഡിയുടെ ഹിന്ദുത്വ ഭീകരതക്കെതിരെ പോരാടി എനിക്ക് വീണ്ടും രക്തസാക്ഷിയാകണം. അതിന് ഉടന്‍ ഗുജറാത്തിലേക്ക് പുറപ്പെടുന്നു.'
ഇതുകേട്ടപ്പോള്‍ സദസ്യര്‍ ഒന്നടങ്കം മുദ്രാവാക്യം മുഴക്കി: 'ഹിന്ദുത്വ ഭീകരര്‍ നശിക്കട്ടെ, മഹാത്മാഗാന്ധി നീണാള്‍ വാഴട്ടെ.' ഇതുകേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. കുറേ നിമിഷങ്ങള്‍ക്കുശേഷമാണ് സ്വപ്‌നം കാണുകയായിരുന്നുവെന്ന് ബോധ്യമായത്. സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംകളെ രക്ഷിക്കാന്‍വേണ്ടി നടത്തിയ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രാണന്‍ നഷ്ടപ്പെട്ട ഗാന്ധിജി, ഇന്നുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ പോരിനിറങ്ങുമായിരുന്നു, തീര്‍ച്ച. അതുകൊണ്ടാണ് ഞാന്‍ കണ്ട സ്വപ്‌നം വായനക്കാരുമായി പങ്കുവെക്കുന്നത്.

ആകെ മൊത്തം ഒരു ലെവെലായി അല്ലേ...