കൃഷ്‌ണനും രാധയും - സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നതെങ്ങനെ?


അ­ബു­ബ­ക്ക­റി­ന്റെ സി­നി­മാ­റി­വ്യൂ­കള്‍ അതാ­തു­സി­നി­മ­യു­ടെ പാ­ഠ­ങ്ങ­ളില്‍ ഒതു­ങ്ങി­യ­വ­യാ­യി­രു­ന്നി­ല്ല. താ­ര­ഗ­രി­മ­യു­ടെ പരി­ണാ­മ­ച­രി­ത്ര­ങ്ങ­ള­ന്വേ­ഷി­ക്കു­ന്ന­തി­ലും ഓരോ സി­നി­മ­യേ­യും അതി­നു­മു­മ്പു­വ­ന്ന ചി­ത്ര­ങ്ങ­ളു­ടെ തു­ടര്‍­ച്ച­യാ­യി വാ­യി­ക്കു­ന്ന­തി­ലും കാ­ല­ഘ­ട്ട­ത്തി­ന്റെ സാ­മൂ­ഹ്യ­സ­വി­ശേ­ഷ­ത­ക­ളെ വി­ശ­ക­ല­നം ചെ­യ്യു­ന്ന­തി­ലും ഈ പം­ക്തി­യില്‍ ശ്ര­മി­ച്ചി­ട്ടു­ണ്ട്. അത്ത­രം ശ്ര­മ­ത്തി­ന്റെ ഒരു ക്രോ­ഡീ­ക­ര­ണം എന്ന നി­ല­യി­ലാ­യി­രു­ന്നു താ­ര­നിര്‍­മ്മി­തി­യു­ടെ ഘട­ക­ങ്ങ­ളേ­ക്കു­റി­ച്ച് അന്വേ­ഷി­ക്കു­ന്ന തേജാഭായിയുടെ റി­വ്യൂ­. അതി­ന് ഒരു അനു­ബ­ന്ധ­മാ­ണ് ­കൃ­ഷ്ണ­നും രാ­ധ­യും­ എന്ന ­സ­ന്തോ­ഷ് പണ്ഡി­റ്റ് ചി­ത്ര­ത്തി­നെ­ക്കു­റി­ച്ചു­ള്ള നാ­ലു­ഖ­ണ്ഡ­ങ്ങ­ളു­ള്ള ഈ പഠ­നം. ലേ­ഖ­ന­ത്തി­ലേ­ക്ക്:
­മ­ല­യാ­ള­സി­നി­മ­യി­ലെ ഏറ്റ­വും പു­തിയ തരം­ഗ­മാ­യി­രി­ക്കു­ന്ന സന്തോ­ഷ്‌ പണ്ഡി­റ്റും മല­യാ­ള­സി­നി­മ­യി­ലെ താ­ര­ങ്ങ­ളായ ­മ­മ്മൂ­ട്ടി­ മു­തല്‍ ഇന്ദ്ര­ജി­ത്തു­വ­രെ­യു­ള്ള­വ­രു­മാ­യി­ട്ടു­ള്ള സു­പ്ര­ധാ­ന­വ്യ­ത്യാ­സ­മെ­ന്താ­ണ്‌?
ഉ­ത്ത­രം - മമ്മൂ­ട്ടി മു­തല്‍ ഇന്ദ്ര­ജി­ത്തു വരെ­യു­ള്ള താ­ര­സു­ന്ദ­ര­ന്മാ­രു­ടെ തല­യില്‍, ശി­രോ­ചര്‍­മ­ത്തില്‍­നി­ന്നു­രു­വം­കൊ­ണ്ട­തു­പോ­ലെ നി­ങ്ങള്‍ കാ­ണു­ന്ന കേ­ശ­ഭാ­ര­ത്തില്‍­നി­ന്നു വ്യ­ത്യ­സ്‌­ത­മാ­യി, സന്തോ­ഷ്‌ പണ്ഡി­റ്റി­ന്റെ തല­യില്‍ നി­ങ്ങള്‍ കാ­ണു­ന്ന മു­ടി­യി­ഴ­ക­ളോ­രോ­ന്നും സത്യ­മാ­ണ്‌. നി­ങ്ങള്‍­ക്ക­തില്‍ പി­ടി­ച്ചു­വ­ലി­ക്കാം. അങ്ങ­നെ വലി­ച്ചാല്‍ സന്തോ­ഷ്‌ പണ്ഡി­റ്റ്‌ അയ്യോ എന്നു നി­ല­വി­ളി­ക്കും. അതു വേ­ദ­ന­കൊ­ണ്ടാ­യി­രി­ക്കും­.
"മമ്മൂട്ടി മുതല്‍ ഇന്ദ്രജിത്തു വരെയുള്ള താരസുന്ദരന്മാരുടെ തലയില്‍, ശിരോചര്‍മത്തില്‍നിന്നുരുവംകൊണ്ടതുപോലെ നിങ്ങള്‍ കാണുന്ന കേശഭാരത്തില്‍നിന്നു വ്യത്യസ്‌തമായി, സന്തോഷ്‌ പണ്ഡിറ്റിന്റെ തലയില്‍ നിങ്ങള്‍ കാണുന്ന മുടിയിഴകളോരോന്നും സത്യമാണ്‌. നിങ്ങള്‍ക്കതില്‍ പിടിച്ചുവലിക്കാം. അങ്ങനെ വലിച്ചാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ അയ്യോ എന്നു നിലവിളിക്കും. അതു വേദനകൊണ്ടായിരിക്കും."
മമ്മൂ­ട്ടി­യോ മോ­ഹന്‍­ലാ­ലോ ഒക്കെ­യും നി­ങ്ങള്‍ അവ­രു­ടെ തല­മു­ടി­യില്‍ പി­ടി­ച്ചു­വ­ലി­ച്ചാല്‍ അയ്യോ എന്നു­ത­ന്നെ നി­ല­വി­ളി­ക്കും. അതു മു­ടി നി­ങ്ങ­ളു­ടെ കൈ­യി­ലി­രി­ക്കു­ക­യും അവര്‍ മു­ടി­ചൂ­ടാ­മ­ന്ന­ന്മാ­രാ­യി തെ­രു­വില്‍ നില്‍­ക്കു­ക­യും ചെ­യ്യു­ന്ന­തി­ലെ നാ­ണ­ക്കേ­ടു കൊ­ണ്ടാ­യി­രി­ക്കു­മെ­ന്നു­മാ­ത്രം. ഗള്‍­ഫി­ലെ ഒട്ട­ക­ങ്ങ­ളു­ടെ പൂ­ഞ്ഞ­യില്‍­നി­ന്നു സം­സ്‌­ക­രി­ച്ചെ­ടു­ത്ത­തോ മരി­ച്ചു­പോയ ഏതെ­ങ്കി­ലും മനു­ഷ്യ­ന്റെ മൃ­ത­കേ­ശ­ങ്ങ­ളു­ടെ മൃ­ത­കോ­ശ­ങ്ങ­ളെ പു­ന­രു­ജ്ജീ­വി­പ്പി­ച്ച്‌ അതു സ്വ­ശി­ര­സ്സില്‍ ഞാ­റു നടു­ന്ന­തു­പോ­ലെ നട്ടു­പി­ടി­പ്പി­ച്ചോ ഉണ്ടാ­ക്കി­യ­താ­ണു മമ്മൂ­ട്ടി മു­തല്‍ ഇന്ദ്ര­ജി­ത്തു­വ­രെ കി­രീ­ട­മാ­യി അണി­ഞ്ഞി­രി­ക്കു­ന്ന­തെ­ങ്കില്‍, അത­ല്ല, സന്തോ­ഷ്‌ പണ്ഡി­റ്റി­ന്റെ തല­യി­ലെ തൂ­വ­ലാ­യി­രി­ക്കു­ന്ന­ത്‌. ­സ­ന്തോ­ഷ്‌ പണ്ഡി­റ്റി­ന്റെ അടു­ത്ത ബന്ധു­ക്ക­ളാ­രെ­ങ്കി­ലും മരി­ച്ചാല്‍ അവ­രു­ടെ സം­സ്കാ­രം സമ­യ­ത്തി­നു­ന­ട­ക്കും. കാ­ര­ണം, പെ­ഴ്‌­സ­ണല്‍ ഹെ­യര്‍ ഡ്ര­സ്സര്‍ വന്ന്‌ മു­ടി­പി­ടി­പ്പി­ച്ച ശേ­ഷം മാ­ത്ര­മേ മു­റി­ക്കു പു­റ­ത്തി­റ­ങ്ങാ­നാ­കൂ എന്ന ഗതി­കേ­ട്‌ സന്തോ­ഷ്‌ പണ്ഡി­റ്റി­നെ കാ­ത്തി­രി­ക്കു­ന്നി­ല്ല.
­ജ­ഗ­ദീ­ഷും സി­ദ്ദീ­ഖും നടി­ച്ച നഗ­ര­ത്തില്‍ സം­സാ­ര­വി­ഷ­യം എന്ന ചി­ത്രം നി­ങ്ങ­ളില്‍ സ്‌­മ­ര­ണ­യു­ള്ള­വ­രൊ­ക്കെ സ്‌­മ­രി­ക്കു­ന്നു­ണ്ടാ­കും. ആ ചി­ത്ര­ത്തില്‍ ഫി­ലിം­പെ­ട്ടി ചു­മ­ക്കു­ന്ന ജഗ­ദീ­ഷി­നോ­ട്‌ സി­ദ്ദീ­ഖ്‌ പറ­യു­ന്നു -
"­ന­ന്നാ­യി. തല­യ്‌­ക്കു പു­റ­ത്തെ­ങ്കി­ലും എന്തെ­ങ്കി­ലും ഉണ്ടാ­കു­ന്ന­തു നല്ല­താ­ണ്‌..."
അ­തി­ന്‌ ജഗ­ദീ­ഷി­ന്റെ മറു­പ­ടി­:
"അ­തു ശരി­യാ­... തല­യ്‌­ക്ക്‌ അക­ത്തും പു­റ­ത്തും ഒന്നു­മി­ല്ലാ­തി­രി­ക്കു­ന്ന­തി­നേ­ക്കാള്‍ വള­രെ നല്ല­താ­..."
­സി­ദ്ദീ­ഖി­ന്റെ തല­യ്‌­ക്കു പു­റ­ത്തും ജഗ­ദീ­ഷി­ന്റെ തല­യ്‌­ക്ക­ക­ത്തും ഒന്നു­മി­ല്ലെ­ന്ന്‌ പില്‍­ക്കാ­ല­ത്ത്‌ കേ­രള ചല­ച്ചി­ത്ര-രാ­ഷ്‌­ട്രീയ-സം­ഘ­ട­നാ­ച­രി­ത്ര­നിര്‍­ണാ­യ­ക­വി­ധി­മു­ഹൂര്‍­ത്ത­ങ്ങ­ളി­ലൂ­ടെ നാ­മെ­ല്ലാം കണ്ട­താ­ണ്‌. അത­ല്ല ഇവി­ടെ വി­ഷ­യം. മേല്‍­പ്പ­റ­ഞ്ഞ­തു­പോ­ലെ തല­യ്‌­ക്ക­ക­ത്തും പു­റ­ത്തും ഒട്ട­ക­പ്പൂ­ഞ്ഞ­യ­ല്ലാ­തെ മറ്റൊ­ന്നു­മി­ല്ലാ­ത്ത നമ്മു­ടെ താ­ര­നി­ര­യി­ലെ തമ്പു­രാ­ക്ക­ന്മാ­രെ­ക്കാ­ളും തല­യ്‌­ക്കു പു­റ­ത്തെ­ങ്കി­ലും എന്തെ­ങ്കി­ലും ഉള്ള ഒരാ­ളാ­ണു സന്തോ­ഷ്‌ പണ്ഡി­റ്റ്‌ എന്ന­തു തന്നെ എന്തൊ­രു സന്തോ­ഷ­ഭ­രി­തം­... പണ്ഡി­തോ­ചി­തം­...
(ഒ­രു കാ­ര്യം നേ­ര­ത്തേ പറ­ഞ്ഞേ­ക്കാം. ലേ­ഖ­ന­ത്തി­ന്‌ എന്തോ­രം നീ­ളം കാ­ണു­മെ­ന്നൊ­ന്നും മുന്‍­കൂ­ട്ടി പറ­യാ­നാ­വി­ല്ല. നീ­ള­ത്തോ­ടു വി­ര­ക്തി­യു­ള്ള വാ­യ­ന­ക്കാ­രു­ണ്ടെ­ങ്കില്‍, വൈ­ക്കം മു­ഹ­മ്മ­ദ്‌ ബഷീര്‍ ഹു­ന്ത്രാ­പ്പി ബു­സാ­ട്ടോ­യില്‍ പറ­ഞ്ഞ­തു­പോ­ലെ, ഇവി­ടെ വാ­യന നിര്‍­ത്തി­ക്കോ­ളു­ക... സ്റ്റോ­പ്പ്‌!)
­തു­ട­രു­ക­യാ­ണ്‌. ഈ മു­ടി­യു­ടെ കാ­ര്യ­ത്തി­ല­ല്ലാ­തെ മറ്റെ­ന്തെ­ങ്കി­ലും വ്യ­ത്യാ­സം താ­ര­രൂ­പ­ങ്ങ­ളും സന്തോ­ഷ്‌ പണ്ഡി­റ്റും തമ്മി­ലു­ണ്ടോ­?
ഉ­ത്ത­രം - എണ്ണി­പ്പ­റ­യാന്‍ കഴി­യു­ന്ന അര­ഡ­സന്‍ വ്യ­ത്യാ­സ­ങ്ങ­ളെ­ങ്കി­ലും ഉണ്ട്‌.
­മ­റ്റൊ­രു­ദാ­ഹ­ര­ണം പറ­യാം. മമ്മൂ­ട്ടി, മോ­ഹന്‍­ലാല്‍ തു­ട­ങ്ങി­യ­വര്‍ തങ്ങ­ളെ­പ്പ­റ്റി അധി­കം പറ­യേ­ണ്ടി­വ­രു­ന്നി­ല്ല. അതേ­സ­മ­യം അവ­രു­ടെ ബ്രാന്‍­ഡ്‌ അം­ബാ­സി­ഡര്‍­മാ­രായ നടി­കള്‍ അവ­രെ­പ്പ­റ്റി പറ­ഞ്ഞു­കൊ­ള്ളും­.
­മ­മ്മൂ­ക്ക­യ്‌­ക്ക്‌ അറി­യാ­ത്ത വി­വ­ര­ങ്ങ­ളൊ­ന്നു­മി­ല്ല... വല്ലാ­ത്ത ജ്ഞാ­ന­മാ­ണ്‌... നോ­ബല്‍ പ്രൈ­സ്‌ കൊ­ടു­ക്കാ­മെ­ന്നു പറ­ഞ്ഞി­ട്ട്‌ അങ്ങേ­രു വേ­ണ്ടെ­ന്നു പറ­ഞ്ഞു. ക്യാ­മ­റ, കം­പ്യൂ­ട്ടര്‍ തു­ട­ങ്ങി­യ­വ­യൊ­ക്കെ കണ്ടു­പി­ടി­ച്ച­തു മൂ­പ്പ­രാ­ണ്‌... പി­ന്നെ ലാ­ലേ­ട്ട­നാ­ണെ­ങ്കില്‍ വല്ലാ­ത്ത കെ­യ­റിം­ഗാ­ണ്‌... കെ­യര്‍ ഫ്രീ­യാ­ണ്‌... അഭി­ന­യം പഠി­പ്പി­ച്ചു­ത­രും­... അതു­പോ­ലെ, പി­ലാ­ച്ച­പ്പി­യാ­ണെ­ങ്കില്‍ ഹൊ! പെന്‍­സില്‍­വാ­നിയ യൂ­ണി­വേ­ഴ്‌­സി­റ്റി­യില്‍ പി­ലാ­ച്ച­പ്പി­ക്കു പഠി­പ്പി­ക്കു­ന്ന രണ്ടു വലിയ പേ­പ്പ­റു­ക­ളില്‍ മൂ­ന്നെ­ണ്ണം ഈ ലാ­ലേ­ട്ട­ന്റെ­താ­ണ്‌...
ഇ­ങ്ങ­നെ­യൊ­ക്കെ പെ­മ്പി­ള്ളേ­രു വച്ചു­കീ­ച്ചി­ക്കോ­ളും. ലാ­ലേ­ട്ട­നും മമ്മൂ­ക്ക­യും ഇതൊ­ക്കെ ഞമ്മ­ളെ­പ്പ­റ്റി­യാ­ണെ­ന്ന മട്ടില്‍ വെ­റു­തെ നി­ന്നു­കൊ­ടു­ത്താല്‍­മ­തി. ബാ­ക്കി മനോ­ര­മ­ക്കാ­രു ക്വ­ട്ടേ­ഷ­നെ­ടു­ത്തി­ട്ടു­ണ്ട്‌. അവ­രു­ടെ ശി­ശു, ബാ­ല, കൗ­മാ­ര, യൗ­വ്വ­ന, സ്‌­ത്രീ, പു­രു­ഷ, ഗേ, ലെ­സ്‌­ബ്‌, മദ്ധ്യ­വ­യ്‌­സ്‌­ക്‌, വൃ­ദ്ധ, ആബാ­ല­വൃ­ദ്ധ, പാര്‍­പ്പി­ട, കക്കൂ­സ് പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളി­ലൂ­ടെ നീ­ട്ടി­വ­ലി­ച്ച്‌ ഈ താ­ര­പ്ര­ബ­ന്ധ­ങ്ങ­ളൊ­ക്കെ ഇങ്ങ­നെ അടി­ച്ചു­വി­ട്ടു­കൊ­ണ്ടി­രി­ക്കും. എന്നി­ട്ടും എല്ലും പല്ലും ശേ­ഷി­ക്കു­ന്ന­ത്‌ ചാ­ന­ലി­ലൂ­ടെ ചാര്‍­ത്തി­വി­ട്ടു­കൊ­ള്ളും­.
­സ­ന്തോ­ഷ്‌ പണ്ഡി­റ്റി­നെ­പ്പ­റ്റി തല്‍­ക്കാ­ലം നടി­മാര്‍
­പ­ണ്ഡി­റ്റേ­ട്ട­നു ഫയ­ങ്കര അറി­വാ­ണ്‌... പി­ന്നെ, ഫയ­ങ്കര ബു­ദ്ധി­യും­... പി­ന്നെ ഫയ­ങ്കര സൗ­ന്ദ­ര്യ­വും­... പി­ന്നെ ഫയ­ങ്ക­ര... എന്നു­വേ­ണ്ട ഒരു ഫയ­ങ്ക­ര­കി­ങ്ക­ര­നാ­ണു സന്തോ­ഷേ­ട്ടന്‍ ...
എ­ന്നൊ­ന്നും പറ­യി­ല്ല. അതു­കൊ­ണ്ട്‌ സന്തോ­ഷേ­ട്ടന്‍ തന്നെ തന്റെ സി­നി­മ­ക­ളി­ലൂ­ടെ­യും വാര്‍­ത്താ­വി­ത­ര­ണ­സാ­ദ്ധ്യ­ത­ക­ളി­ലൂ­ടെ­യും ഇതെ­ല്ലാം പറ­യു­ന്നു­.
"മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ തങ്ങളെപ്പറ്റി അധികം പറയേണ്ടിവരുന്നില്ല. അതേസമയം അവരുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായ നടികള്‍ അവരെപ്പറ്റി പറഞ്ഞുകൊള്ളും. സന്തോഷ് പണ്ഡിറ്റിനാകട്ടെ, ഇതു സ്വയം ചെയ്യേണ്ടിവരുന്നുണ്ട്. ലഭിക്കുന്ന ഇന്റര്‍വ്യൂകളെല്ലാം ഇതിനായി സന്തോഷ് പണ്ഡിറ്റ് തന്നെ ഉപയോഗിക്കുന്നു. സിനിമയില്‍ അത്‌ ഇതപര്യന്തമുള്ള മലയാളസിനിമയിലെ താരനായകന്മാരുടെ ശീലങ്ങളെയും ശേഷികളെയും പാരഡി ചെയ്യുന്നുണ്ട്‌. അഭിമുഖങ്ങളില്‍ അതു മമ്മൂട്ടി മുതല്‍ പൃഥ്വിരാജു വരെയുള്ള താരങ്ങളുടെ പുറംമോടികളുടെ പൂച്ചുകുപ്പായങ്ങളണിയുന്നു, ബോധപൂര്‍വമോ അല്ലാതെയോതന്നെ."
ഇങ്ങ­നെ വ്യ­ത്യാ­സ­ങ്ങ­ളെ­പ്പ­റ്റി പറ­യു­ന്ന­തി­ലേ­റെ­യാ­ണ്‌ ഈ താ­ര­ങ്ങ­ളു­ടെ­യെ­ല്ലാം പണ്ഡി­റ്റു­പ­ര­മായ സാ­മ്യ­ങ്ങള്‍. ഒരു­പ­രി­ധി­വ­രെ മല­യാ­ള­ത്തി­ലെ എല്ലാ താ­ര­ങ്ങ­ളു­ടെ­യും സഹ­ജ­സ്വ­ഭാ­വ­ങ്ങ­ളു­ടെ ഒരു മി­ശ്രി­ത­മാ­ണു പണ്ഡി­റ്റെ­ന്നു പറ­യാം. ആ മനു­ഷ്യന്‍ യഥാര്‍­ത്ഥ­ത്തില്‍ അങ്ങ­നെ­യാ­വ­ണ­മെ­ന്നു പോ­ലു­മി­ല്ല. പക്ഷേ, സി­നി­മ­യില്‍ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന സന്തോ­ഷ്‌ പണ്ഡി­റ്റ്‌ എന്ന നാ­യ­ക­ന­ട­നും അഭി­മു­ഖ­ങ്ങ­ളില്‍ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന അതേ­പേ­രു­ള്ള താ­ര­വും ഈ താ­ര­വൈ­രൂ­പ്യ­ങ്ങ­ളെ ഒരു­പോ­ലെ സ്വാം­ശീ­ക­രി­ച്ചാ­ണു ഉണ്ടാ­യി­ട്ടു­ള്ള­ത്‌, അഥ­വാ, ഉണ്ടാ­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­ത്‌. ­സി­നി­മ­യില്‍ അത്‌ ഇത­പ­ര്യ­ന്ത­മു­ള്ള മല­യാ­ള­സി­നി­മ­യി­ലെ താ­ര­നാ­യ­ക­ന്മാ­രു­ടെ ശീ­ല­ങ്ങ­ളെ­യും ശേ­ഷി­ക­ളെ­യും പാ­ര­ഡി ചെ­യ്യു­ന്നു­ണ്ട്‌. അഭി­മു­ഖ­ങ്ങ­ളില്‍ അതു മമ്മൂ­ട്ടി മു­തല്‍ പൃ­ഥ്വി­രാ­ജു വരെ­യു­ള്ള താ­ര­ങ്ങ­ളു­ടെ പു­റം­മോ­ടി­ക­ളു­ടെ പൂ­ച്ചു­കു­പ്പാ­യ­ങ്ങ­ള­ണി­യു­ന്നു, ബോ­ധ­പൂര്‍­വ­മോ അല്ലാ­തെ­യോ­ത­ന്നെ­.
­മ­മ്മൂ­ട്ടി­യു­ടെ ആ സു­വി­ദി­ത­മായ മമ്മൂ­ട്ടി­യാ­ണു മൂ­ത്ത­ത്‌, മല­യാ­ള­സി­നി­മ­യ­ല്ല എന്ന ഭാ­വം. മോ­ഹന്‍­ലാ­ലി­ന്റെ സൈ­ക്കാ­ള­ജി­യും ഫി­ലാ­ച്ച­പ്പി­യും ചപ്പ­ടാ­ച്ചി­യും. സു­രേ­ഷ്‌ ഗോ­പി­യു­ടെ ആ, ഈ ഞാന്‍ ഇതൊ­ക്കെ എങ്ങ­നെ ചെ­യ്യു­ന്നു, ഓ, ഫയ­ങ്ക­രം തന്നെ എന്ന വി­സ്‌­മ­യം. ജയ­റാ­മി­ന്റെ ഓ, ഇതൊ­ക്കെ നമ്മു­ടെ കഴി­വാ­ണോ, എല്ലാ ദൈ­വം തരു­ന്നു, പി­ന്നെ, ഈ ദൈ­വം­ന്നു പറ­ഞ്ഞാല്‍ ആരാ, ഈ ഞാന്‍ തന്നെ എന്ന വി­ക­ല­വി­ന­യ­മ­ന്ദ­ഹാ­സ­വം. ദി­ലീ­പി­ന്റെ മൂ­ക്കി­ല്ലാ­രാ­ജ്യ­ത്തെ മു­റി­മൂ­ക്കു­വി­റ­പ്പി­ക്കല്‍. പൃ­ഥ്വി­രാ­ജി­ന്റെ രഞ്‌­ജി­ത്തു വി­ളി­ച്ച­തു­കൊ­ണ്ട്‌ ഇവി­ട­ങ്ങൊ­തു­ങ്ങേ­ണ്ടി­വ­ന്നു, അല്ലേല്‍ ഞാ­നി­ന്ന്‌ ഓസ്‌­ട്രേ­ലി­യന്‍ സി­നി­മ­വ­ഴി ഹോ­ളി­വു­ഡില്‍ മാര്‍­ട്ടിന്‍ സ്‌­കോ­ഴ്‌­സ­സേ­യു­ടെ­യും ക്വി­റ്റിന്‍ റ്റ­റ­ന്റി­നോ­യു­ടെ­യും പട­ത്തില്‍ അഭി­ന­യി­ക്കേ­ണ്ട­താ­യി­രു­ന്നു എന്ന ഭാ­വം. ഇതി­നെ­യെ­ല്ലാം ഒരു ശ്രീ­നി­വാ­സ­ത്തോ­ടു കലര്‍­ത്തിയ അവ­സ്ഥ­യാ­ണ്‌ പണ്ഡി­റ്റ്‌ ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­ത്‌. ഒപ്പം­ത­ന്നെ, ഇതേ ശ്രീ­നി­വാ­സ­ന്റെ, ഇന്നു ഞാന്‍ പതി­ന­ഞ്ചു സെ­ന്റി­മീ­റ്റര്‍ തമാ­ശ­യേ പറ­ഞ്ഞി­ട്ടു­ള്ളൂ, നേ­ര­മി­രു­ട്ടു­ന്ന­തി­നു മുന്‍­പ്‌ ഒരു ഏഴു സെ­ന്റി­മീ­റ്റര്‍ തമാ­ശ­കൂ­ടി പറ­യ­ണം എന്ന ഭാ­വ­വും കൂ­ടി അണി­യു­ന്ന­തോ­ടെ പണ്ഡി­റ്റ്‌ പൂര്‍­ണ­മാ­കു­ന്നു­.
ഇ­പ്പോള്‍ താ­ര­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന അനൂ­പ്‌ മേ­നോന്‍ തു­ട­ക്ക­കാ­ല­ത്ത്‌, താ­ന­ങ്ങ­നെ ചു­മ്മാ പാര്‍­ട്ടി­യൊ­ന്നു­മ­ല്ല എന്നും ഡി­ഗ്രി­ക്ക്‌ റാ­ങ്കു­ണ്ടാ­യി­രു­ന്നു എന്നും പറ­ഞ്ഞ­ത്‌ ഓര്‍­ക്കു­ക. മല­യാ­ള­സി­നി­മ­യി­ലെ തമ്പു­രാ­ക്ക­ന്മാ­രില്‍ മി­ക്ക­വ­രും സം­വി­ധാ­യ­ക­രില്‍ ഏതാ­ണ്ടെ­ല്ലാ­വ­രും­ത­ന്നെ കേ­സി­ല്ലാ­വ­ക്കീ­ല­ന്മാ­രും കഷ്‌­ടി­ച്ച്‌ പ്രീ­ഡി­ഗ്രി പാ­സാ­യ­വ­രും ആണെ­ന്ന കാ­ര്യം ഒരു സത്യ­മാ­ണ്‌. വി­ദ്യാ­ഭ്യാ­സം ഒരു മാ­ന­ദ­ണ്‌­ഡ­മ­ല്ല. പക്ഷേ, ആറു­മാ­സ­ത്തെ മെ­ക്കാ­നി­ക്കല്‍ ഡി­പ്ലോമ പഠി­ച്ച­വന്‍ എഞ്ചി­നി­യ­റിം­ഗ്‌ പഠി­ച്ചു എന്നു ബയോ­ഡേ­റ്റ­യില്‍ വയ്‌­ക്കു­ന്ന­തും മറ്റും സത്യ­മാ­ണ്‌. അതു­പോ­ലെ, ബി­രു­ദാ­ന­ന്ത­ര­ബി­രു­ദ­വും എം­ഫി­ലും തി­യ­റി­ജ്ഞാ­ന­വും ഇം­ഗ്ലീ­ഷും അറി­യാ­വു­ന്ന ഉണ്ണി­ക്കൃ­ഷ്‌­ണന്‍ ബി വന്ന­പ്പോള്‍, നേ­രി­ട്ടു­മു­ട്ടാന്‍ പറ്റി­ല്ലെ­ന്നു മന­സ്സി­ലാ­ക്കി­,  രാ­ജാ­വാ­ക്കി­യ­തും ശ്ര­ദ്ധി­ക്കു­ക. എന്നു­മാ­ത്ര­മോ, പൂര്‍­ണ­ച­ന്ദ്ര­നു­ദി­ക്കു­മ്പോള്‍ മറ്റ് ഊള­ന്മാ­രോ­ടൊ­പ്പം ചേര്‍­ന്ന്‌, നി­റം നീ­ല­യാ­ണെ­ന്നോര്‍­ക്കാ­തെ അളി­യ­നും കൂ­വു­ന്ന­തും നാം കാ­ണു­ന്നി­ല്ലേ­...
­സ­ന്തോ­ഷ്‌ പണ്ഡി­റ്റ്‌ എന്ന ഒരു നിര്‍­മ്മി­തി­യാ­ണെ­ങ്കില്‍ ആ നിര്‍­മ്മി­തി­യു­ടെ പണി­ശാല മല­യാ­ള­സി­നിമ തന്നെ­യാ­ണ്‌. കൃ­ഷ്‌­ണ­നും രാ­ധ­യും എന്ന സി­നി­മ­യും സന്തോ­ഷ്‌ പണ്ഡി­റ്റ്‌ എന്ന താ­ര­വും അതു­കൊ­ണ്ടു­ത­ന്നെ ഓരോ ഇഞ്ചി­ലും മല­യാ­ള­സി­നി­മ­യു­ടെ പ്രേ­ത­രൂ­പ­മാ­യി മാ­റു­ക­യും ചെ­യ്യു­ക­യാ­ണ്‌.
­സ­ന്തോ­ഷ്‌ പണ്ഡി­റ്റ്‌ ഒരു വി­ഡ്‌­ഢി­യാ­ണോ ഭ്രാ­ന്ത­നാ­ണോ എന്നൊ­ക്കെ­യും ചര്‍­ച്ച നട­ക്കു­ന്നു­ണ്ട്‌. ഇദ്ദേ­ഹം ഒരു വി­ഡ്‌­ഢി­യാ­ണെ­ങ്കില്‍, ഭ്രാ­ന്ത­നാ­ണെ­ങ്കില്‍ അതു തു­ടര്‍­ച്ച­യാ­യി മല­യാ­ള­സി­നി­മ­കള്‍ കണ്ട­തു­കൊ­ണ്ടു സം­ഭ­വി­ച്ച­താ­ണെ­ന്ന കാ­ര്യ­ത്തില്‍ തര്‍­ക്ക­മി­ല്ല. അത­ല്ല, ഒരു അതി­ബു­ദ്ധി­മാ­നാ­ണെ­ങ്കില്‍, മല­യാ­ള­സി­നി­മ­യെ ഏറ്റ­വും നന്നാ­യി, മല­യാ­ളി­പ്രേ­ക്ഷ­ക­ന്റെ ഇച്ചീ­ച്ചി­ശീ­ല­ങ്ങ­ളെ ഏറ്റ­വും ആഴ­ത്തില്‍ മന­സ്സി­ലാ­ക്കി, ബു­ദ്ധി­കൊ­ണ്ട്‌ അദ്ദേ­ഹം നട­ത്തിയ വ്യാ­യാ­മ­മാ­ണ്‌ കൃ­ഷ്‌­ണ­നും രാ­ധ­യും­.
­സ­ന്തോ­ഷ്‌ പണ്ഡി­റ്റി­നെ കൊ­ല്ലാന്‍ വരു­ന്ന കൊ­ട്ടേ­ഷന്‍ സം­ഘ­ത്തെ ശ്ര­ദ്ധി­ക്കു­ക. വാര്‍­ത്താ­ചാ­ന­ലു­ക­ളി­ലെ വക­തി­രു­വു­കേ­ടായ ­ഷാ­നി പ്ര­ഭാ­കര്‍, ഒപ്പം, എം നി­ഷാ­ദ്‌, സോള്‍­ട്ട്‌ ആന്റ്‌ പെ­പ്പ­റില്‍ അഭി­ന­യി­ച്ച­തോ­ടെ താ­നൊ­രു സം­ഭ­വ­മാ­യി മാ­റി എന്നു കരു­തു­ന്ന ബാ­ബു­രാ­ജ്‌. പണ്ഡി­റ്റ്‌ ചില ചി­ത്ര­ങ്ങ­ളെ­പ്പ­റ്റി പറ­യു­മ്പോള്‍ ഷാ­നി ചോ­ദി­ക്കു­ന്നു, താ­ങ്കള്‍ ഈ സി­നി­മ­ക­ളൊ­ക്കെ കണ്ടി­ട്ടു­ണ്ടോ­... ബാ­ബു­രാ­ജ്‌ അടു­ത്തി­രി­ക്കു­ന്ന ഡോ­ക്‌­ട­റോ­ടു ചോ­ദി­ക്കു­ന്നു - ഇയാള്‍­ക്കു വല്ല ഭ്രാ­ന്തു­മു­ണ്ടോ­... ആ ഡോ­ക്‌­ട­റെ മനു­ഷ്യ­മൃ­ഗം, ഡാ­ലിയ എന്നീ ചി­ത്ര­ങ്ങള്‍ കാ­ണി­ച്ചാല്‍ ഒന്നു­കില്‍ അയാള്‍­ക്കു വട്ടാ­കും, അല്ലെ­ങ്കില്‍ അയാള്‍ ബാ­ബു­രാ­ജി­നെ ചങ്ങ­ല­ക്കി­ടാ­നും ഷോ­ക്കു­കൊ­ടു­ക്കാ­നും പ്രി­സ്‌­ക്രി­പ്‌­ഷന്‍ പാ­ഡി­ലെ­ഴു­തും­.
"സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന ഒരു നിര്‍മ്മിതിയാണെങ്കില്‍ ആ നിര്‍മ്മിതിയുടെ പണിശാല മലയാളസിനിമ തന്നെയാണ്‌. കൃഷ്‌ണനും രാധയും എന്ന സിനിമയും സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന താരവും അതുകൊണ്ടുതന്നെ ഓരോ ഇഞ്ചിലും മലയാളസിനിമയുടെ പ്രേതരൂപമായി മാറുകയും ചെയ്യുകയാണ്‌."
ബാ­ബു­രാ­ജ്‌ പറ­യു­ന്നു, ഒരാള്‍ ചു­മ്മാ വന്ന്‌ അങ്ങ­നെ സം­വി­ധാ­യ­ക­നാ­കു­ന്ന­തെ­ങ്ങ­നെ­യാ­ണ്‌? അയാ­ളാ­ദ്യം ക്ലാ­പ്പ്‌ ബോ­യി­യാ­യി തു­ട­ങ്ങി, പി­ന്നെ, നാ­ലാം അസി­സ്റ്റ­ന്റാ­യി നി­ന്ന്‌ പടി­പ­ടി­യാ­യി കയ­റി, അവ­സാ­നം അസോ­സി­യേ­റ്റാ­യി, ഒടു­ക്കം വേ­ണം സം­വി­ധാ­യ­ക­നാ­കാന്‍ എന്ന്‌. ഈ പറ­ച്ചി­ലി­ന്റെ മറ്റൊ­രു തര­മാ­ണ്‌ സം­ഘ­ട­നാ­ത­ല­ത്തില്‍ സി­നി­മാ­ക്കാര്‍ ഏര്‍­പ്പെ­ടു­ത്തിയ നി­ബ­ന്ധ­ന­കള്‍. ഒരാള്‍ സാ­ങ്കേ­തി­ക­പ്ര­വര്‍­ത്ത­ക­നാ­കാന്‍ അവര്‍ ബാ­ബു­രാ­ജ്‌ പറ­ഞ്ഞ നി­ബ­ന്ധ­ന­ക­ളാ­ണു വച്ചി­രി­ക്കു­ന്ന­ത്‌. ആ വെ­ള്ള­ത്തി­നു­മീ­തെ സന്തോ­ഷ്‌ പണ്ഡി­റ്റി­നെ­പ്പോ­ലൊ­രു സാ­ധാ­ര­ണ­ക്കാ­രന്‍ കെ­ട്ടു­വ­ള്ള­മി­റ­ക്കി­യ­തു­ക­ണ്ട്‌ വി­ര­ണ്ട്‌ അവ­രി­പ്പോള്‍ സെ­വന്‍ ഡി ക്യാ­മറ നി­രോ­ധി­ക്കാന്‍ ഒരു­ങ്ങു­ക­യാ­ണ്‌. ഇത്ത­രം നി­രോ­ധ­ന­ങ്ങ­ളെ­യൊ­ക്കെ­ക്കൊ­ണ്ട്‌ ഇവര്‍ ഈ മേ­ഖ­ല­യെ ഒരു എക്‌­സ്‌­ക്ലൂ­സി­വ്‌ സോ­ണാ­ക്കി­വ­യ്‌­ക്കാന്‍ പയ­റ്റു­ന്ന ഒരു പണി­യും നട­ക്കാന്‍ പോ­കു­ന്നി­ല്ല എന്നു­ത­ന്നെ­യാ­ണ്‌ ഇനി­യു­ള്ള കാ­ലം തെ­ളി­യാന്‍ പോ­കു­ന്ന­ത്‌. ഒ­രു സണ്ണി­ക്കു­ട്ടന്‍ സ്റ്റൈ­ലില്‍ പറ­ഞ്ഞാല്‍, അടു­ത്ത ദുര്‍­ഗാ­ഷ്‌­ട­മി­ക്കു മുന്‍­പ്‌, ഒന്നു­കില്‍ മല­യാ­ള­സി­നിമ കൊ­ല്ല­പ്പെ­ടും, മമ്മൂ­ട്ടി­യും മോ­ഹന്‍­ലാ­ലും ആത്മ­ഹ­ത്യ ചെ­യ്യും. അല്ലെ­ങ്കില്‍ പ്രേ­ക്ഷ­കന്‍ പി­ന്നെ ഒരി­ക്ക­ലും തി­രി­ച്ചു­വ­രാ­നാ­കാ­ത്ത വി­ധ­ത്തില്‍ മു­ഴു­ഭ്രാ­ന്തി­ന്റെ, ന്യൂ­റോ­സി­സി­ന്റെ­യ­ല്ല, സൈ­ക്കോ­സി­സി­ന്റെ തന്നെ പി­ടി­യി­ല­ക­പ്പെ­ടും. അതി­നു അവ­നെ തമി­ഴ്‌­സി­നി­മ­യി­ലോ ബോ­ളി­വു­ഡി­ലോ ഹോ­ളി­വു­ഡി­ലോ ഒന്നും കൊ­ണ്ടു­പോ­യി ചി­കി­ത്സി­ച്ചി­ട്ടു കാ­ര്യ­മി­ല്ല നകു­ലാ­... ഈ അവ­സ്ഥ ഒഴി­വാ­ക്കാ­നാ­ണ്‌ നാ­ഗ­വ­ല്ലി­യെ സഹാ­യി­ച്ച തി­ല­ക­നെ­ത്ത­ന്നെ കൊ­ണ്ടു­വ­ന്ന്‌ ഉച്ചാ­ട­നം സാ­ദ്ധ്യ­മാ­കു­മോ എന്ന്‌ രഞ്‌­ജി­ത്ത്‌ ശ്ര­മി­ക്കു­ന്ന­ത്‌.
­സ­ന്തോ­ഷ്‌ പണ്ഡി­റ്റ്‌ ചെ­യ്‌ത ഓരോ കാ­ര്യ­ത്തെ­യും മല­യാ­ള­സി­നി­മ­യില്‍ സം­ഭ­വി­ച്ചി­ട്ടു­ള്ള കാ­ര്യ­ങ്ങ­ളു­മാ­യി ചേര്‍­ത്തു­കാ­ണാ­മെ­ന്ന­താ­ണ്‌ ഏറ്റ­വും പ്ര­ധാ­ന­പ്പെ­ട്ട­ത്‌. ‌
­നെ­ഗ­റ്റീ­വ്‌ പബ്ലി­സി­റ്റി­യാ­ണ്‌ അയാള്‍ ഉപ­യോ­ഗ­പ്പെ­ടു­ത്തി­യ­തെ­ന്നു പറ­യു­മ്പോള്‍, കൈ­യൊ­പ്പി­നു രഞ്‌­ജി­ത്ത്‌ നല്‌­കിയ പബ്ലി­സി­റ്റി നി­ങ്ങള്‍ ഓര്‍­ക്ക­ണം. ഇതൊ­രു നല്ല സി­നി­മ­യാ­ണ്‌, അതു­കൊ­ണ്ട്‌ ഈ ചി­ത്രം നി­ങ്ങള്‍­ക്കി­ഷ്‌­ട­പ്പെ­ടി­ല്ല എന്ന­താ­യി­രു­ന്നു രഞ്‌­ജി­ത്തി­ന്റെ ലൈന്‍. ഭര­ത്‌ ചന്ദ്രന്‍ വരു­ന്ന­തി­നു­മുന്‍­പ്‌, സു­രേ­ഷ്‌ ഗോ­പി ചാ­ന­ലു­ക­ളില്‍ വന്നി­രു­ന്നു കര­ഞ്ഞു - ന്റെ പു­ള്ളാര്‍­ക്ക്‌ ചി­ല്ലി­ച്ചി­ക്ക­നും ചോ­ക്ക­ലേ­റ്റ്‌ കോ­ക്‌­ടെ­യി­ലും വാ­ങ്ങി­ക്കൊ­ടു­ക്കാന്‍ കാ­ശി­ല്ല... പട്ടി­ണി­യാ­ണ്‌, സഹാ­യി­ക്ക­ണം­...
ഇതൊ­ക്കെ പോ­സി­റ്റീ­വ്‌ പബ്ലി­സി­റ്റി­യാ­ണെ­ങ്കില്‍, ചേ­ട്ട­ന്മാ­രേ, പണ്ഡി­റ്റി­ന്റെ­യും അങ്ങ­നെ തന്നെ കാ­ണ­ണം­.
­സ­ന്തോ­ഷ്‌ പണ്ഡി­റ്റി­നെ ഫോ­ണില്‍ വി­ളി­ച്ച്‌ മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രാ­ണെ­ന്നു­പ­റ­ഞ്ഞു നല്ല­നി­ല­യില്‍ വര്‍­ത്ത­മാ­നം തു­ട­ങ്ങു­ക, എന്നി­ട്ട്‌, അവ­സാ­നം പച്ച­ത്തെ­റി വി­ളി­ക്കു­ക, തന്ത­യ്‌­ക്കും തള്ള­യ്‌­ക്കും വി­ളി­ക്കു­ക, എന്നി­ട്ട­തു യൂ­ട്യൂ­ബില്‍ കയ­റ്റു­ക, ഇതാ­യി­രു­ന്നു കേ­ര­ളം ആദ്യം അദ്ദേ­ഹ­ത്തോ­ടു ചെ­യ്‌­ത­ത്‌. ഇതെ­ഴു­തു­ന്ന­യാള്‍ സന്തോ­ഷ്‌ പണ്ഡി­റ്റാ­ണെ­ന്നു­ള്ള ആക്ഷേ­പം കേ­ട്ടി­ട്ടാ­ണ്‌ ആദ്യ­മാ­യി പണ്ഡി­റ്റി­നെ ട്യൂ­ബില്‍ വീ­ക്ഷി­ച്ച­ത്‌. സന്തോ­ഷം തോ­ന്നി, സന്തോ­ഷ്‌ പണ്ഡി­റ്റെ­ന്ന­ല്ലേ ആളു­കള്‍ വി­ളി­ച്ചി­ട്ടു­ള്ളൂ­... അദ്ദേ­ഹ­ത്തെ ഫോ­ണില്‍ വി­ളി­ച്ച ആ ആളു­ക­ളില്‍­പ്പെ­ട്ട­വ­നാ­ണെ­ന്നു പറ­ഞ്ഞി­ല്ല­ല്ലോ­...
­സ­ത്യ­ത്തില്‍ ആദ്യം മര്യാ­ദ­യ്‌­ക്കു സം­സാ­രി­ക്കു­ന്ന­തു കേ­ട്ട­പ്പോള്‍ പണ്ഡി­റ്റി­ന്‌ മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­ക­രാ­ണോ എന്നു സം­ശ­യം തോ­ന്നി­യി­രി­ക്ക­ണം. ഒടു­ക്കം, തെ­റി­വി­ളി­യും തന്ത­യ്‌­ക്കു­വി­ളി­യും കേ­ട്ട­പ്പോ­ഴാ­വ­ണം, അദ്ദേ­ഹം ഉറ­പ്പി­ച്ച­ത്‌, മാ­ദ്ധ്യ­മ­പ്ര­വര്‍­ത്ത­കര്‍ തന്നെ­
ബി അബു­ബ­ക്കര്‍
മലയാളം

Blogger templates

.

ജാലകം

.