മനോരമ ''സനില്‍ എബ്ര­ഹാം'' പടിയിറങ്ങി ...അഥവാ ബിസിനസ് ജേണലിസ്റ്റിനെ കൊല്ലുന്ന വിധം


ഒ­രു മേ­ഖ­ല­യില്‍ സവി­ശേ­ഷ­മായ വൈ­ദ­ഗ്ദ്യം ഉള്ള­വര്‍ അവര്‍ പ്ര­വര്‍­ത്തി­ക്കു­ന്ന സ്ഥാ­പ­ന­ത്തി­ന് പ്ര­ത്യേ­കി­ച്ചും സമൂ­ഹ­ത്തി­ന് പൊ­തു­വി­ലും പ്രി­യ­പ്പെ­ട്ട­വ­രാ­ണ്. അതി­നാല്‍ തന്നെ എങ്ങ­നെ­യെ­ങ്കി­ലും ഇത്ത­ര­ക്കാ­രായ അപൂര്‍വ ജനു­സു­ക­ളെ പി­ടി­ച്ച് നിര്‍­ത്താന്‍ മാ­തൃ­സ്ഥാ­പ­നം പഠി­ച്ച പണി പതി­നെ­ട്ടും പയ­റ്റു­മെ­ന്ന­തും പി­ടി­ച്ചെ­ടു­ക്കാന്‍ മറ്റു­സ്ഥാ­പ­ന­ങ്ങള്‍ വല­വി­രി­ക്കു­മെ­ന്ന­തും വി­പ­ണി സമ­വാ­ക്യം. മനോ­രമ ന്യൂ­സില്‍ ബി­സി­ന­സ് ­വാര്‍­ത്ത കൈ­കാ­ര്യം ചെ­യ്തു­കൊ­ണ്ടി­രു­ന്ന സനില്‍ എബ്ര­ഹാം സ്ഥാ­പ­നം വി­ട്ട് ചേ­ക്കേ­റു­ന്ന­ത് ഓഹ­രി വി­ദ­ഗ്ദന്‍ പൊ­റി­ഞ്ചു വെ­ളി­യ­ത്തി­ന്റെ ഇക്വി­റ്റി ഇന്റ­ലി­ജന്‍­സ് എന്ന ധന­കാ­ര്യ സ്ഥാ­പ­ന­ത്തില്‍ വൈ­സ് പ്ര­സി­ഡ­ന്റാ­യി ആണ്.
­സാ­ധാ­ര­ണ­യാ­യി ഒരു ചാ­ന­ലില്‍ നി­ന്ന് മറ്റൊ­ന്നി­ലേ­ക്ക് കൂ­ടു­വി­ട്ട് കൂ­ടു­മാ­റു­ന്ന­ത് ഇന്ന് പതി­വ് കാ­ഴ്ച­യാ­ണ്. അതില്‍ കാ­ര്യ­മാ­യി സം­സാ­രി­ക്കാ­നു­മി­ല്ല. എന്നാല്‍ സനി­ലി­ന്റെ മാ­റ്റം ആഴ­ത്തില്‍ ചര്‍­ച്ച ചെ­യ്യേ­ണ്ട ചില കാ­ര്യ­ങ്ങള്‍ മു­ന്നോ­ട്ട് വയ്ക്കു­ന്നു­.
"കഴമ്പില്ലാതെ അതും ഇതും പറഞ്ഞ് മണിക്കൂറുകള്‍ തള്ളിനീക്കാന്‍ ‘കെല്‍‌പ്’ ഉള്ളവര്‍ താരമായി കണക്കാക്കുന്ന തൊഴിലിടത്ത് താരതമ്യേന ആഴത്തില്‍ ഉള്ള വിവരം വേണ്ടുന്ന ഇടമാണ് ബിസിനസ് ജേണലിസം. മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ ഓഹരിവിപണി വര്‍ത്തമാനം സനില്‍ എബ്രഹാമിനെ പോലെ ഇത്ര കണിശതയോടെ പറയാന്‍ പറ്റുന്നതായി ആരുമില്ല എന്ന് പറഞ്ഞാല്‍ പോലും അതിശയോക്തിയില്ല."
ഒന്നാ­മ­താ­യി മൈ­ക്ക് കൈ­യ്യില്‍ കി­ട്ടി­യാല്‍ അല്ലെ­ങ്കില്‍ പേന വി­രല്‍­ത്തു­മ്പി­ലാ­ണ­ങ്കില്‍ കഴ­മ്പി­ല്ലാ­തെ അതും ഇതും പറ­ഞ്ഞ് മണി­ക്കൂ­റു­കള്‍ തള്ളി­നീ­ക്കാന്‍ ‘കെല്‍‌­പ്’ ഉള്ള­വര്‍ താ­ര­മാ­യി കണ­ക്കാ­ക്കു­ന്ന തൊ­ഴി­ലി­ട­ത്ത് താ­ര­ത­മ്യേന ആഴ­ത്തില്‍ ഉള്ള വി­വ­രം വേ­ണ്ടു­ന്ന ഇട­മാ­ണ് ബി­സി­ന­സ് ജേ­ണ­ലി­സം. മല­യാ­ളം ടെ­ലി­വി­ഷന്‍ ന്യൂ­സ് ചാ­ന­ലു­ക­ളില്‍ ഓഹ­രി­വി­പ­ണി വര്‍­ത്ത­മാ­നം സനില്‍ എബ്ര­ഹാ­മി­നെ പോ­ലെ ഇത്ര കണി­ശ­ത­യോ­ടെ പറ­യാന്‍ പറ്റു­ന്ന­താ­യി ആരു­മി­ല്ല എന്ന് പറ­ഞ്ഞാല്‍ പോ­ലും അതി­ശ­യോ­ക്തി­യി­ല്ല. മനോ­രമ ന്യൂ­സില്‍ ഇദ്ദേ­ഹം കൈ­കാ­ര്യം ചെ­യ്തി­രു­ന്ന ‘ബുള്‍­സ് ഐ’ എന്ന ഓ­ഹ­രി വി­പ­ണി­ അവ­ലോ­ക­ന­ത്തില്‍ ഫോണ്‍ ഇന്‍ ആയി വി­ളി­ക്കു­ന്ന പ്രേ­ക്ഷ­കര്‍ ഒപ്പ­മി­രി­ക്കു­ന്ന ഓഹ­രി വി­പ­ണി വി­ദ­ഗ്ദ­നോ­ട് ചോ­ദി­ക്കു­ന്ന ചോ­ദ്യ­ങ്ങള്‍­ക്ക് പല­പ്പോ­ഴും ആമു­ഖ­മാ­യി സനില്‍ പറ­യു­ന്ന മറു­പ­ടി തന്നെ വി­വ­ര­സ‌­മൃ­ദ്ധം. മാ­ത്ര­മ­ല്ല സനി­ലി­ന്റെ ­ബി­സി­ന­സ് ജേ­ണ­ലി­സം­ മി­ക­വ് അറി­യ­ണ­മെ­ങ്കില്‍ മറ്റ് ചാ­ന­ലു­ക­ളി­ലെ സമാന പരി­പാ­ടി­കള്‍ കാ­ണ­ണം. ഓഹ­രി വി­പ­ണി ചു­ക്കാ­ണോ ചു­ണ്ണാ­മ്പാ­ണോ എന്ന­റി­യാ­ത്ത­വ­രാ­ണ് മി­ക്ക­പ്പോ­ഴും ബി­സി­ന­സ് വാര്‍­ത്ത വാ­യി­ക്കു­ന്ന­ത്, അവര്‍­ക്കി­ത് വെ­റും ജോ­ലി മാ­ത്രം. ‌ ­ര­ണ്ടാ­മ­താ­യി ചര്‍­ച്ച ചെ­യ്യേ­ണ്ട വി­ഷ­യം ഒരു സബ്‌­ജ­ക്റ്റ് എക്‍­സ്പര്‍­ട്ട് ആയ ആള്‍­ക്ക് മല­യാള ടി­വി ചാ­ന­ലി­ലെ ഇടം എവി­ടെ­യാ­ണെ­ന്ന­താ­ണ്. അതും ഇതും പറ­ഞ്ഞ് തി­ക­ഞ്ഞ നെ­ഗ­റ്റീ­വ് ആയ വാര്‍­ത്ത മാ­ത്രം തി­ര­ഞ്ഞ് നട­ക്കു­ന്ന­വര്‍­ക്ക് അടി­ക്ക­ടി സ്ഥാ­ന­ക്ക­യ­റ്റ­വും സവി­ശേ­ഷ­മായ സ്ലോ­ട്ടു­ക­ളും കി­ട്ടു­ന്ന സന്ദര്‍­ഭ­ത്തില്‍ ഈ അന്വേ­ഷ­ണം മീ­ഡി­യോ­ക്രി­റ്റി­ക്കെ­തി­രായ ജാ­ഗ്ര­ത­കൂ­ടി­യാ­ണ്. ബി­സി­ന­സ് അത്ര നല്ല ഇട­മാ­ണോ എന്ന് കരു­തു­ന്ന­വര്‍ ഉണ്ടാ­കാം, എന്നാല്‍ ക്രി­ക്ക­റ്റ് റി­പ്പോര്‍­ട്ട് ചെ­യ്യാന്‍ വി­ട്ട­പ്പോ­ഴും (പ­ഴയ ഇടു­ക്കി ജി­ല്ലാ അണ്ടര്‍ 16 ക്രി­ക്ക­റ്റ് ടീം അം­ഗം കൂ­ടി­യാ­ണ് സനില്‍) ആന്ധ്രാ­പ്ര­ദേ­ശില്‍ വൈ എസ് രാ­ജ­ശേ­ഖര റെ­ഡ്ഡി വനാ­ന്തര്‍­ഭാ­ഗ­ത്ത് ഹെ­ലി­കോ­പ്റ്റര്‍ ദു­ര­ന്ത­ത്തില്‍ പെ­ട്ട വാര്‍­ത്ത കൈ­കാ­ര്യം ചെ­യ്ത­പ്പോ­ഴും മറ്റ് വി­ഷ­യ­ങ്ങ­ളും കൈ­യൊ­തു­ക്ക­ത്തോ­ടെ അവ­ത­രി­പ്പി­ച്ച­ത് നമ്മള്‍ കണ്ടു. എന്തി­നേ­റേ പറ­യു­ന്നു ജേ­ണ­ലി­സം വി­ട്ട് മറ്റൊ­രു തൊ­ഴി­ലില്‍ അതും ഉയര്‍­ന്ന തല­ത്തില്‍ എത്തു­ന്നു എന്ന­ത് തന്നെ ഇദ്ദേ­ഹ­ത്തി­ന്റെ സ്പെ­ഷ­ലൈ­സേ­ഷ­നി­ലെ മി­ടു­ക്കി­ന് അടി­വ­ര­യി­ട്ട് പറ­യാ­വു­ന്ന കാ­ര്യം­.
"ഒരു സബ്‌ജക്റ്റ് എക്‍സ്പര്‍ട്ട് ആയ ആള്‍ക്ക് മലയാള ടിവി ചാനലിലെ ഇടം എവിടെയാണ്? അതും ഇതും പറഞ്ഞ് തികഞ്ഞ നെഗറ്റീവ് ആയ വാര്‍ത്ത മാത്രം തിരഞ്ഞ് നടക്കുന്നവര്‍ക്ക് അടിക്കടി സ്ഥാനക്കയറ്റവും സവിശേഷമായ സ്ലോട്ടുകളും കിട്ടുന്ന സന്ദര്‍ഭത്തില്‍ ഈ അന്വേഷണം മീഡിയോക്രിറ്റിക്കെതിരായ ജാഗ്രതകൂടിയാണ്."
ആഴ്ചാ­വ­ലോ­ക­നം ആയി അവ­ത­രി­പ്പി­ച്ചി­രു­ന്ന ‘സ­മ്പാ­ദ്യ­വും’ ദി­നേന ഉള്ള ‘ബി­സി­ന­സ് മനോ­ര­മ’­യും പതി­വാ­യി കാ­ണു­ന്ന­വര്‍­ക്ക് നഷ്ടം തന്നെ­യാ­ണ് ഈ മാ­റ്റം­. 1998 ല്‍ ചെ­ന്നൈ­യില്‍ സൂ­ര്യ ടി­വി യി­ലാ­ണ് ഇദ്ദേ­ഹ­ത്തി­ന്റെ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ന­ത്തു­ട­ക്കം. പി­ന്നീ­ട് എതിര്‍­പാ­ള­യ­മായ ജയ ടി­വി­യി­ലെ­ത്തി. അവി­ടെ നി­ന്ന് കേ­ര­ള­ത്തി­ലെ ജീ­വന്‍ ടി­വി­യി­ലെ ഇം­ഗ്ലീ­ഷ് ഡെ­സ്കില്‍ നി­ന്നാ­ണ് മല­യാള മനോ­ര­മ­യി­ലെ­ത്തു­ന്ന­ത്. ഒരു പക്ഷെ മനോ­ര­മ­യില്‍ കയ­റി­പ്പ­റ്റാ­നാ­യി മാ­ത്രം ബി­സി­ന­സ് എന്ന സ്പെ­ഷ­ലൈ­സേ­ഷന്‍ തി­ര­ഞ്ഞെ­ടു­ത്ത­താ­യി­രു­ന്നു എന്ന് സനില്‍ പറ­യു­ന്നു­.
­മ­നോ­ര­മ­യില്‍ നി­ന്ന് മി­ക­ച്ച പി­ന്തു­ണ­യാ­ണ് ലഭി­ച്ച­ത്. മു­തിര്‍­ന്ന സഹ­പ്ര­വര്‍­ത്ത­ക­നായ ജയ­ദീ­പി­ന്റെ പി­ന്തു­ണ­യും മനോ­ര­മ­യു­ടെ അമ­ര­ക്കാ­ര­നായ ജയ­ന്ത് മാ­മ്മന്‍ മാ­ത്യു­വി­ന്റെ പ്രോ­ത്സാ­ഹ­ന­വും ഏറെ സഹാ­യി­ച്ചു എന്ന് പി­ന്നീ­ട് ഇദ്ദേ­ഹം തന്നെ പല­യി­ട­ത്താ­യി പറ­ഞ്ഞി­ട്ടു­ണ്ട്. ഇങ്ങ­നെ കഴി­വ് തെ­ളി­യി­ച്ച ഒരാ­ളെ എന്തു­കൊ­ണ്ട് നി­ല­നിര്‍­ത്താ­നാ­കു­ന്നി­ല്ല? ശമ്പ­ളം മാ­ത്രം ആയി­രി­ക്കി­ല്ല­ല്ലോ കാ­ര­ണം, അര്‍­ഹ­ത­യ്ക്കു­ള്ള അം­ഗി­കാ­രം ഇന്ന് നമ്മു­ടെ ടി വി ചാ­ന­ലു­ക­ളില്‍ ഒരു സ്പെ­ഷ്യ­ലി­സ്റ്റ് ജേ­ണ­ലി­സ്റ്റി­ന് കി­ട്ടു­ന്നു­ണ്ടോ? സനില്‍ എബ്ര­ഹാ­മി­ന് ഇതാ­ണ് അനു­ഭ­വ­മെ­ങ്കില്‍ ഇപ്പോള്‍ കട­ന്ന് വരു­ന്ന­വര്‍ എങ്ങ­നെ ഇത് പോ­ലെ ഒരു മേ­ഖല തി­ര­ഞ്ഞെ­ടു­ത്ത് പഠി­ച്ച് വളര്‍­ന്ന് വരും­?
"ഒരു ബിസിനസ് ജേണലിസ്റ്റിന് മലയാളത്തില്‍ പിടിച്ച് നില്‍ക്കാന്‍ പാടാണ്. ഒരിടത്ത് പെയ്ഡ് ന്യൂസിന്റെ സമ്മര്‍ദ്ദം മറ്റൊരിടത്ത് ഉള്ള സമയത്ത് നന്നായി പണിയെടുത്താല്‍ കിട്ടേണ്ട മാന്യമായ പരിഗണന പോലും കിട്ടില്ല."
ഇതാ­ദ്യ­മ­ല്ല ഒരു പത്ര­പ്ര­വര്‍­ത്ത­കന്‍ ആ മേ­ഖല വി­ട്ട് മറ്റൊ­രി­ട­ത്തേ­ക്ക് പോ­കു­ന്ന­ത്. ശോ­ഭാ ഡവ­ലെ­പ്പേ­ഴ്സ്, മണ­പ്പു­റം ഫി­നാന്‍­സ്, റി­ല­യന്‍­സ് ഫ്രെ­ഷ് എന്നി­വ­യു­ടെ കോര്‍­പ്പ­റേ­റ്റ് കമ്യൂ­ണി­ക്കേ­ഷ­നി­ലേ­ക്ക് തൊ­ഴില്‍ മാ­റ്റി ചവി­ട്ടി­യ­വര്‍ ഉണ്ട്. എന്തു­കൊ­ണ്ടാ­ണ് ഇങ്ങ­നെ സം­ഭ­വി­ക്കു­ന്ന­ത്? കഴ­മ്പി­ല്ലാ­തെ രാ­ഷ്ട്രീയ കു­ന്നാ­യ്മ­യും കു­ശു­മ്പും റി­പ്പോര്‍­ട്ട് ചെ­യ്യു­ന്ന­വര്‍­ക്ക് മേല്‍­ക്കൈ കി­ട്ടു­ക­യും ഇവ­രെ­ക്കാ­ളും താ­ര­ത­മ്യേന ഇള­മു­റ­ക്കാ­രാ­യ­വ­രും തല­യ്ക്ക് മു­ക­ളില്‍ പാര്‍­ശ്വ­പ്ര­വേ­ശ­ന­ത്തി­ലൂ­ടെ എത്തു­ക­യും ചെ­യ്യു­മ്പോള്‍ എങ്ങ­നെ പു­റ­ത്തേ­ക്കു­ള്ള വഴി തേ­ടാ­തി­രി­ക്കും­. ആ­ത്യ­ന്തി­ക­മാ­യി നഷ്ടം കാ­ഴ്ച­ക്കാര്‍­ക്ക് തന്നെ­യാ­ണ്. അമേ­രി­ക്ക­യി­ലെ മാ­ന്ദ്യ­ത്തെ പറ്റി തന്റെ പരി­പാ­ടി­ക­ളില്‍ വള­രെ മു­ന്നെ തന്നെ സൂ­ച­ന­യെ­ന്നോ­ണം സം­സാ­രി­ച്ച­തും അത് കൂ­ടി വച്ച് സാ­മ്പ­ത്തിക വി­ശ­ക­ല­നം നട­ത്തി­യ­തും നന്ദി­യോ­ടെ ഓര്‍­ക്കു­ന്ന പ്രേ­ക്ഷ­കര്‍­ക്ക് സനി­ലി­ന്റെ മാ­റ്റം നഷ്ടം തന്നെ­യാ­ണ് എന്ന­തില്‍ സം­ശ­യ­മി­ല്ല.
­ചെ­റിയ ഒരു കാ­ല­യ­ള­വ് കൊ­ണ്ട് പഠി­ച്ചെ­ടു­ത്ത് റി­പ്പോര്‍­ട്ട് ചെ­യ്യാന്‍ പറ്റു­ന്ന­ത­ല്ല ഓഹ­രി വി­പ­ണി­യു­ടെ ചാ­ഞ്ചാ­ട്ടം. വര്‍­ഷ­ങ്ങ­ളു­ടെ ചങ്ങാ­ത്ത­വും ആഴ­ത്തി­ലു­ള്ള വാ­യ­ന­യും അനി­വാ­ര്യ­മാ­ണ് ഈ മേ­ഖ­ല­യില്‍ പി­ച്ച­വെ­ച്ച് തു­ട­ങ്ങാന്‍ തന്നെ. കാ­ര­ണം വല്ല അബ­ദ്ധ­വും പറ­ഞ്ഞാല്‍ അത­റി­യാ­വു­ന്ന പ്രേ­ക്ഷ­കന്‍ പി­ന്നെ തി­രി­ഞ്ഞ് നോ­ക്കി­ല്ല. പല ചാ­ന­ലു­ക­ളി­ലേ­യും ബി­സി­ന­സ് വാര്‍­ത്ത­കള്‍ കാ­ണു­മ്പോള്‍ ഇതി­ല്ലാ­ത്ത­ത് അല്ലേ ഉള്ള­തി­നേ­ക്കാള്‍ നല്ല­ത് എന്ന് ശരാ­ശ­രി പ്രേ­ക്ഷ­ക­ന് പോ­ലും തോ­ന്നു­ന്ന­ത് ഇക്കാ­ര്യം കൊ­ണ്ടാ­ണ്.
­മാ­ത്ര­വു­മ­ല്ല മനോ­രമ അട­ക്കം എല്ലാ ചാ­ന­ലു­കള്‍­ക്കും ബി­സി­ന­സ് ന്യൂ­സി­ന് മര്‍­മ­പ്ര­ധാ­ന­മായ മറ്റോ­രു ഉത്ത­ര­വാ­ദി­ത്വം കൂ­ടി­യു­ണ്ട്, പര­സ്യം തരു­ന്ന­വ­രെ പൊ­ക്കി­പ്പ­റ­യു­ക! അതി­നു­ള്ള ഒന്നാം തരം സ്ലോ­ട്ട് ആണ് ഇത്.
­ചു­രു­ക്ക­ത്തില്‍ ഒരു ബി­സി­ന­സ് ജേ­ണ­ലി­സ്റ്റി­ന് മല­യാ­ള­ത്തില്‍ പി­ടി­ച്ച് നില്‍­ക്കാന്‍ പാ­ടാ­ണ്. ഒരി­ട­ത്ത് പെ­യ്ഡ് ന്യൂ­സി­ന്റെ സമ്മര്‍­ദ്ദം മറ്റൊ­രി­ട­ത്ത് ഉള്ള സമ­യ­ത്ത് നന്നാ­യി പണി­യെ­ടു­ത്താല്‍ കി­ട്ടേ­ണ്ട മാ­ന്യ­മായ പരി­ഗ­ണന പോ­ലും കി­ട്ടി­ല്ല.
­വി കെ ആദര്‍­ശ്
മലയാളം 

Blogger templates

.

ജാലകം

.